ഹോര്‍മുസില്‍ ചരക്കുകപ്പലിനുനേരേ ആക്രമണം

ഹോര്‍മുസില്‍ ചരക്കുകപ്പലിനുനേരേ ആക്രമണം


ദുബായ്: ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുകപ്പലിനുനേരേ ആക്രമണമുണ്ടായതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) അറിയിച്ചു. ഇന്നു പുലര്‍ച്ചെയാണു കപ്പലിനുനേരേ ആക്രമണമുണ്ടായത്.

വിശ്വസനീയമായകേന്ദ്രങ്ങളില്‍ നിന്നാണ് ആക്രമണവിവരം ലഭിച്ചതെന്ന് മാരിടൈം ഏജന്‍സി വ്യക്തമാക്കി. ആക്രമണത്തില്‍ കപ്പലിനു നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. നിലവില്‍ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന തരത്തിലുള്ള ചോര്‍ച്ചകളോ, നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ച് സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും യുകെഎംടിഒ നിര്‍ദേശിച്ചു. മേഖലയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയുണ്ടായ ആക്രമണം സ്ഥിതിഗതികള്‍ വീണ്ടും വഷളാക്കാന്‍ സാധ്യതയുണ്ട്.