ഒരു വാശിയില്‍ പൊലിഞ്ഞത് മൂന്നു ജീവനുകള്‍ !! മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയില്ല,മലമുകളിൽ നിന്നും ചാടി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും താഴെ വീണു ; പിന്നാലെ ചാടി ആത്മഹത്യ ചെയ്ത് അമ്മയും

ഛത്രപതി : ( മുംബൈ) മകന്റെ ജീവൻ രക്ഷിക്കാനുള്ള ദാരുണമായ ശ്രമത്തിനിടെ മാതാപിതാക്കളും മകനും മലമുകളിൽ നിന്ന് താഴേക്ക് വീണു മരിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള ഖാവ്‌ല്യ മലനിരകളിൽ വെച്ചാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. ജാൾട്ട ഫട്ട സ്വദേശികളായ മുരളിധർ ചാന്ദ്ഗുഡെ (48), ഭാര്യ സംഗീത, ഇവരുടെ 19 വയസ്സുള്ള മകൻ കുനാൽ എന്നിവരാണ് ദുരന്തത്തിൽ ജീവൻ വെടിഞ്ഞത്. പുതിയ മൊബൈൽ ഫോൺ വേണമെന്ന ആവശ്യത്തെച്ചൊല്ലി വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് രാവിലെയോടെ കുനാൽ കോപത്തോടെ മലമുകളിലേക്ക് കയറിപ്പോവുകയും ആത്മഹത്യ ഭീഷണി മുഴക്കുകയുമായിരുന്നു.
വിവരമറിഞ്ഞ്
കുനാലിന്റെ പിതാവ് മുരളീധർ ഛാംഗുഡെ സ്ഥലത്തെത്തി. മകനെ പിടിച്ചുനിർത്താൻ ശ്രമിക്കുന്നതിനിടെ കുനാല്‍ പെട്ടെന്ന് മലയില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. മകനെ പിടിക്കാൻ ശ്രമിച്ച മുരളീധറും നിയന്ത്രണം വിട്ട് താഴേക്ക് വീണു. ഭർത്താവും മകനും താഴേക്ക് വീഴുന്നത് കണ്ടതോടെ സംഗീതയും മലയില്‍നിന്ന് ചാടിയെന്നാണ് പോലീസ് പറയുന്നത്. മൂവരും ഛത്രപതി സംഭാജിനഗർ സ്വദേശികളാണ്. മൂന്ന് പേരും വ്യത്യസ്ത സ്ഥലങ്ങളിലായാണ് താഴേക്ക് വീണത്. ഗുരുതരമായി പരുക്കേറ്റ മൂവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി ഇൻസ്പെക്ടർ ഗാഡെ അറിയിച്ചു.
