കൊല്ലം: കിടപ്പറ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ ഭർത്താവിനെതിരെ യുവതിയുടെ പരാതി. തനിക്ക് കാണാനെന്ന വ്യാജേനയാണ് ഭർത്താവ് ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ഈ ദൃശ്യങ്ങൾ സൈറ്റുകൾക്ക് വിൽക്കുകയായിരുന്നു.
ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കളാണ് യുവതിയെ വിവരം അറിയിച്ചത്. വിദേശത്തായിരുന്ന യുവതി നാട്ടിലെത്തിയാണ് പരാതി നൽകിയത്. കൗൺസിലിംഗ് നൽകി ഭർത്താവിനെ തിരുത്താമെന്ന ധാരണയിൽ അദ്ദേഹത്തെയും നാട്ടിലേക്ക് വരുത്തി.
തുടർന്ന് രണ്ട് ദിവസം ഇവർ കൗൺസിലിംഗിനായി പോകുകയും ചെയ്തു. എന്നാൽ മൂന്നാം ദിവസം ഭർത്താവ് തന്നെ ക്രൂരമായി മർദിച്ചുവെന്നും ഇതിന് പിന്നാലെയാണ് പോലീസിനെ സമീപിക്കാൻ തീരുമാനിച്ചതെന്നും യുവതി വ്യക്തമാക്കി.
ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള ശക്തമായ തെളിവുകൾ സഹിതമാണ് യുവതി പോലീസിൽ പരാതി നൽകിയിട്ടുള്ളത്. ക്രൂരമർദനത്തിന് ഇരയായ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

