അയ്യായിരം രൂപ മോഷ്ടിച്ചുവെന്ന്; 18കാരനെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നെറിഞ്ഞു കൊന്നു

അയ്യായിരം രൂപ മോഷ്ടിച്ചുവെന്ന്; 18കാരനെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നെറിഞ്ഞു കൊന്നു


നോയ്ഡ: ജിമ്മിൽ നിന്നും പണം മോഷ്ടിച്ചുവെന്നാരോപിച്ച് ജിമ്മിലെ ക്ലീനിംങ് തൊഴിലാളിയായ പതിനെട്ടുകാരനെ രണ്ടാം നിലയിൽ നിന്നെറിഞ്ഞു കൊന്നു. നോയ്ഡയിൽ ഇന്നലെയാണ് ശിവശർമ്മ എന്നയാൾ കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് ശിവശർമ്മയെ കെട്ടിടത്തിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് ​ഗൗതം ന​ഗർ പൊലീസ് പറഞ്ഞു. സംഭവത്തിൽ നീരജ് യാദവ്, അരുൺ കുമാർ എന്നിവർ അറസ്റ്റിലായി. 

ശിവശർമ്മ സഹോദരൻ അവനീഷ് ശർമ്മയുമൊത്ത് ഒരേ ബിൽഡിങ്ങിലാണ് താമസിച്ചിരുന്നത്. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ജിമ്മിൽ ശിവശർമ്മ ക്ലീനിം​ഗ് തൊഴിലാളിയായിരുന്നു. എട്ടായിരം രൂപ നൽകാമെന്ന് പറഞ്ഞാണ് ശിവശർമ്മയെ ജോലിക്കെടുത്തതെന്ന് സഹോദരൻ പറയുന്നു. എന്നാൽ അഞ്ചുമാസം ജോലി ചെയ്തിട്ടും ശമ്പളം നൽകിയിരുന്നില്ല. അതിനിടെ, ജിമ്മിൽ നിന്ന് 18,000 രൂപ മോഷണം പോയതായും അത് ശിവശർമ്മ എടുത്തെന്നും ജിമ്മിന്റെ ഉടമകൾ പറഞ്ഞു. പിന്നീട് ജിമ്മിലെ താക്കോൽ ശിവശർമ്മക്ക് നൽകുകയും അയ്യായിരം രൂപ മോഷ്ടിച്ചുവെന്നും വീണ്ടും ആരോപിച്ചു. തുടർന്നുള്ള ആക്രമണത്തിലാണ് ശിവ ശർമ്മ കൊല്ലപ്പെടുന്നത്