പൂച്ച ചത്തമണമെന്ന് നാട്ടുകാർ വിചാരിച്ചു; ജോലികഴിഞ്ഞ് വീട്ടിലെത്തിയ അമ്മ കണ്ടത് അഴുകിയ നിലയിലെ മകളുടെ മൃതദേഹം; നടുക്കുന്ന സംഭവം വൈക്കത്ത്

പൂച്ച ചത്തമണമെന്ന് നാട്ടുകാർ വിചാരിച്ചു; ജോലികഴിഞ്ഞ് വീട്ടിലെത്തിയ അമ്മ കണ്ടത് അഴുകിയ നിലയിലെ മകളുടെ മൃതദേഹം; നടുക്കുന്ന സംഭവം വൈക്കത്ത്



വൈക്കം: തോട്ടുവക്കത്തിന് സമീപം വാടകവീട്ടിൽ 22കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വല്ലകം പടിഞ്ഞാറേക്കര മംഗലശേരിയിൽ ഷിബുവിന്‍റെ മകൾ സീതാലക്ഷ്മിയെ (22) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്.തിങ്കളാഴ്ച വീട്ടിൽനിന്ന് രൂക്ഷമായ ദുർഗന്ധം വമിച്ചെങ്കിലും പൂച്ച ചത്തതുമൂലമുള്ള ദുർഗന്ധമാണെന്നാണ് സമീപവാസികൾ കരുതിയത്.

എറണാകുളത്ത് കടയിൽ ജോലി ചെയ്യുന്ന മാതാവ് സജിനി ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോഴാണ് മകൾ മരണപ്പെട്ട വിവരം പുറംലോകം അറിയുന്നത്. മാതാപിതാക്കൾ ഏതാനും വർഷമായി അകന്നാണ് കഴിയുന്നത്.

മാതാവിനൊപ്പമായിരുന്നു മക്കൾ. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു. സഹോദരങ്ങൾ: അനന്തകൃഷ്ണൻ, സേതു കൃഷ്ണ