
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വർഷങ്ങൾ നീണ്ട തൃണമൂൽ ഭരണത്തിന് അന്ത്യം കുറിക്കുമെന്ന സൂചനകൾ നൽകിക്കൊണ്ട് ബിജെപി വൻ മുന്നേറ്റം നടത്തുന്നു (West Bengal Election Results 2026). ആകെയുള്ള 294 സീറ്റുകളിൽ 169 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 111 സീറ്റുകളിൽ മാത്രമാണ് നിലവിൽ മുന്നിലുള്ളത്.
തൃണമൂലിന്റെ അക്രമ രാഷ്ട്രീയത്തോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ഈ വിധിയെഴുത്തിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൂടാതെ, 89 ലക്ഷം വോട്ടർമാരെ എസ്ഐആർ (SIR) പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി തിരഞ്ഞെടുപ്പ് കമ്മീഷനും മമതാ ബാനർജിയും തമ്മിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. ഈ വോട്ടർമാരുടെ അഭാവം തിരഞ്ഞെടുപ്പ് ഫലത്തെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്നാണ് നിരീക്ഷകർ കരുതുന്നത്.
സ്വന്തം തട്ടകമായ ഭവാനിപൂരിൽ താൻ ഒരു വോട്ടിനെങ്കിലും ജയിക്കുമെന്ന് മമത പ്രഖ്യാപിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ തവണ 50,000-ത്തിന് മുകളിൽ വോട്ടുകൾക്ക് വിജയിച്ച മമതയ്ക്ക് ഇത്തവണ ഇത്തരമൊരു പ്രസ്താവന നടത്തേണ്ടി വന്നത് മണ്ഡലത്തിലെ കടുത്ത പോരാട്ടത്തിന്റെ സൂചനയായാണ് കരുതപ്പെടുന്നത്.
എൽഡിഎഫ് രണ്ട് സീറ്റുകളിലും യുഡിഎഫ് മൂന്ന് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. മണ്ഡലങ്ങളിലെ മാറ്റം: ഇവിഎം കൃത്രിമത്വം ആരോപിച്ച് ഫാൽറ്റ മണ്ഡലത്തിലെ വോട്ടെടുപ്പ് മെയ് 21-ലേക്ക് മാറ്റി. മെയ് 24-നാകും ഇവിടുത്തെ ഫലം വരിക. മഗ്രഹാത് പശ്ചിം, ഡയമണ്ട് ഹാർബർ: ഇവിടുത്തെ 15 ബൂത്തുകളിലും റീപോളിംഗ് നടക്കാനുണ്ട്.
