കണ്ണീരിൽ നനഞ്ഞ കാത്തിരിപ്പ്: കാശിക്ക് പോകുന്നു’വെന്ന് കുറിപ്പ്; പ്ലസ്ടു വിദ്യാർഥി നാടുവിട്ടിട്ട് ഒമ്പതു ദിവസം, അന്വേഷണം ഊർജിതം


കണ്ണീരിൽ നനഞ്ഞ കാത്തിരിപ്പ്: കാശിക്ക് പോകുന്നു’വെന്ന് കുറിപ്പ്; പ്ലസ്ടു വിദ്യാർഥി നാടുവിട്ടിട്ട് ഒമ്പതു ദിവസം, അന്വേഷണം ഊർജിതം


പാനൂർ: കത്തെഴുതി‌വച്ച് നാടുവിട്ട പെരിങ്ങത്തൂർ പുളിയനമ്പ്രം താമസക്കാരനും ചൊക്ലി രാമവിലാസം ഹയർ സെക്കന്‍ററി സ്കൂൾ പ്ലസ്ടു വിദ്യാർഥിയുമായ ശിവസൂര്യ (17)യെ കണ്ടെത്താൻ എസ്ഐടി രൂപീകരിച്ച് അന്വേഷണം.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡിയുടെ നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണ ഉദ്യോഗസ്ഥർ കുട്ടിയെ തെരഞ്ഞ് പുറപ്പെട്ടു.

ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്‍റെ ദേഷ്യത്തിലാണ് ശിവസൂര്യ നാടുവിട്ടത്. ‘ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്.